Thursday 20 November 2008

പെണ്ണുകെട്ടിച്ചു തരിക: ലോകത്തിലെ ആദ്യ സമരമുറ



തോറബോറ പോരാളികള്‍ അഭിമാനാര്‍ഹമായ ഒരു പുതുസമരരീതിയാണ്‌ നിങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്‌. കല്യാണപ്രായം കഴിഞ്ഞ പോരാളികള്‍ക്ക്‌ പെണ്ണുകെട്ടുന്നതിന്‌ വീട്ടുകാര്‍ സമ്മതം മൂളാന്‍ നാലാളുകള്‍ കൂടുന്നിടത്ത്‌ പ്ലക്കാര്‍ഡുകള്‍ കൈയിലേന്തി പ്രകടനം നടത്തുക. ആദ്യത്തെ ഒരു പ്രകടനം ഇതിനകം നടത്തിക്കഴിഞ്ഞു.
എന്തോ..മാധ്യമങ്ങളൊന്നും ഞങ്ങളുടെ സമരത്തെ കണ്ട ഭാവം നടിച്ചില്ല. എന്നാല്‍ വെറുതെ വിടാന്‍ പോരാളികളും ഒരുക്കമല്ല.
സര്‍വായുധസജ്ജരായ പോരാളികളുടെ സമരത്തിന്‌ ഒരു ബാപ്പയായിക്കഴിഞ്ഞ കമാന്‍ഡറുടെ അകമഴിഞ്ഞ പിന്തുണയുമുണ്ട്‌. കല്യാണസമരത്തിലൂടെ ഗിന്നസ്‌ ബുക്കില്‍ കയറിപ്പറ്റാമെന്നു തന്നെയാണ്‌ പോരാളികള്‍ കരുതുന്നത്‌. അതിനു നിങ്ങളുടെ സഹായം ആവശ്യമാണ്‌. ഇതിനു നിങ്ങളുടെ വോട്ടുകള്‍ പ്രതീക്ഷിക്കുന്നു. വോട്ട്‌ ചെയ്യേണ്ട ഫോര്‍മാറ്റ്‌ ഇതാണ്‌. തോറബോറ ബാച്ച്‌ലേഴ്‌സ്‌. കല്യാണം കഴിപ്പിച്ചു കൊടുക്കുക.
നിങ്ങളുടെ വിലയേറിയ എസ്‌.എം.എസുകള്‍ ഒരിക്കല്‍ കൂടി അഭ്യര്‍ഥിച്ചു കൊണ്ട്‌ തോറബോറ പോരാളികള്‍

6 comments:

വികടശിരോമണി said...

അതാണ് എംഗത്സ് പണ്ടെ പറഞ്ഞത്,അവസാനവർഗസമരം സ്ത്രീപുരുഷന്മാർ തമ്മിലാകുമെന്ന്.പെണ്ണൂകെട്ടാൻ സമരിക്കൂ,പിന്നെ പെണ്ണിനെ തലയിൽ നിന്നൊഴിവാകാനും സമരിക്കൂ...

ബീരാന്‍ കുട്ടി said...

ഇതിന്റെ വല്ല ആവശ്യവുമുണ്ടോ മാഷെ. ഞാൻ ചെയ്തപോലെ, കെട്ട് പ്രായം കഴിഞ് നിൽക്കുന്ന സമയത്ത്, നമ്മളെകൊണ്ട് ചാടാൻ പറ്റുന്ന പാകത്തിലുള്ള ഒരു ചെറിയ മതിൽ കണ്ട്‌വെച്ച്, ആരും കാണാതെ നട്ടുച്ച നേരത്ത് അത് ചാടി കടന്നാൽ, സംഗതി ക്ലീൻ.വിതിൻ ഹവേയ്സ്, കല്യാണം.

അല്ലാതെ സമരവും വഴിതടയലും...


കുട്ടിയെപിടിച്ചിരിക്കുന്നവൻ എന്തിനാ സമരം ചെയ്യുന്നെ?. അടുത്തതിനാണോ?.

കുറുക്കൻ said...

ഒന്നും രണ്ടും മൂന്നും നാലും കെട്ടാൻ ഇവിടെ ഒരു പഞ്ഞവുമില്ലെന്ന് ചാനലായ ചാനലെല്ലാം വിളിച്ച് പറയുമ്പോൾ തോറാബോറയിൽ ഒന്ന് കെട്ടാനും കഴിയുന്നില്ലന്നോ...

ഒരു ഹർത്താൽ നടത്തിനോക്കൂ..

പരേതന്‍ said...

കേട്ടിയവനോട് ചോദിക്കുക...എന്താ അവര്‍ അനുഭവിക്കുന്നത് എന്ന്.അപ്പൊ അറിയാം

ശ്രീ said...

കൊള്ളാമല്ലോ
:)

മൂന്നാംകണ്ണ്‌ said...

പെണ്ണുകെട്ടേണ്ടത്‌ ഇപ്പോള്‍ ഇവരുടെ സ്വന്തം ആവശ്യമാണ്‌. അത്‌ ഒരു നാടിന്റെ മൊത്തം ആവശ്യമായിത്തീര്‍ന്ന്‌ ക്രമസമാധാനത്തിനു ഭീഷണിയാവുന്നതിനുമുമ്പ്‌ അതങ്ങ്‌ നടത്തിക്കൊടുക്കാന്‍ അഭ്യര്‍ഥന. ഇവിടെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഈ വികാരങ്ങളെ മാനിക്കേണ്ടിയിരിക്കുന്നു.